നരബലി:’പ്രതി ഭഗവല്‍ സിംഗ് പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. ആരായാലും കര്‍ശന നടപടി’ എം വി ഗോവിന്ദന്‍

1 min read

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ എന്നതില്‍ വ്യക്തമായ മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഭഗവല്‍സിംഗ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്റേയും പോഷകസംഘടനയുടേയും പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രനും, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതി.യുടെ സിപിഎം ബന്ധം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നു.

നരബലി ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗം.കര്‍ശന നിലപാട് വേണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ഇന്ത്യയിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൂജ കഴിക്കുന്നു.മുതലാളിത്തത്തിന്റേയും ഫ്യൂഡല്‍ ജീര്‍ണതയുടെയും സങ്കരമാണ് ഇന്ത്യയില്‍ കാണുന്നത്. ഇതിനെതിരെ കര്‍ശന ബോധവല്‍ക്കരണം വേണം. നിയമനിര്‍മ്മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മാണത്തിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി

ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്നെന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വലിയ അറിവും പണ്ഡിത്യം ഉണ്ടായിരുന്ന ആളായിരുന്നു.സിപിഎം വ്യക്തിത്വം എന്നതില്‍ ഉപരി ജനകീയ മുഖം ആരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവല്‍ സിംഗ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുകയായിരുന്നു.കുറച്ചു നാളുകളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കള്‍ കൂടുതല്‍ ഭക്തി മാര്‍ഗം ആയിരുന്നു,കൂടുതലായി ക്ഷേത്രങ്ങളില്‍ പോകുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ട്.ഭാര്യ ലൈല കടുത്ത ഭക്ത ആയിരുന്നു.ഭാര്യയുടെ സ്വാധീനത്തില്‍ ആണോ ഭഗവല്‍ സിംഗ് ഭക്തി മാര്‍ഗത്തിലേക്ക് പോയതെന്ന് സംശയം.മുന്‍പ് പൂര്‍ണമായും പുരോഗമന വാദി ആരുന്നു.പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു.നല്ല വിദ്യാഭ്യാസം അടക്കാം നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.