പത്മയെ കൊന്ന് 56 കഷ്ണങ്ങളാക്കി, ഭഗവല്‍ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി: പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

1 min read

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്കിരയായ പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. റോസ്!ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് അവരുടെ മാറിടം മുറിച്ചു മാറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഭിചാരക്രിയയുടെ ഭാഗമായാണ് പ്രതികള്‍ ഇരട്ട മനുഷ്യക്കുരുതി നടത്തിയത്. ദേവ പ്രീതിക്കായിട്ടായിരുന്നു മനുഷ്യക്കുരുതി. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ലക്ഷ്യമിട്ടാണ് പ്രതികള്‍ കൊലകള്‍ നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

മറ്റ് വിവരങ്ങള്‍ ഇങ്ങനെ…

കൊല്ലപ്പെട്ട പത്മയെ 15,000 രൂപ വാഗ്ദാനം ചെയ്താണ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച ശേഷം ഷാഫിയും ഭഗവല്‍ സിംഗും ലൈലയും ചേര്‍ന്ന് കഴുത്തില്‍ ചരട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. തുടര്‍ന്ന് പത്മയുടെ സ്വകാര്യ ഭാഗത്ത് മുഹമ്മദ് ഷാഫി കത്തി കുത്തിയിറക്കി. കഴുത്തറുത്ത് കൊന്ന ശേഷം വെട്ടുകത്തി കൊണ്ട് മൃതദേഹം 56 കഷ്ണങ്ങളാക്കി. ഈ മുറിച്ചെടുത്ത ശരീര ഭാഗങ്ങള്‍ ബക്കറ്റിലാക്കി കുഴിയിലിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പത്തുലക്ഷം വാഗ്ദാനം ചെയ്താണ് റോസ്!!ലിയെ കോട്ടയത്ത് നിന്ന് കാറില്‍ എലന്തൂരിലെത്തിച്ചത്. റോസ്‌ലിയുടെ വായില്‍ തുണി തിരുകിയ ശേഷം കത്തി കുത്തിയിറക്കുകയായിരുന്നു. ലൈലയാണ് റോസ്‌ലിയുടെ സ്വകാര്യ ഭാഗത്ത് കത്തി ഇറക്കിയത്. തുടര്‍ന്ന് ലൈല, റോസ്‌ലിയുടെ കഴുത്ത് അറുത്ത് മാറ്റി. ഭഗവല്‍ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി. തുടര്‍ന്ന് മൂന്നു പേരും ചേര്‍ന്ന് ശരീരം കഷ്ണങ്ങളാക്കി ബക്കറ്റില്‍ ആക്കി നേരത്തെ തയ്യാറാക്കിയ കുഴിയില്‍ ഇട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്താനായി പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയതായും മൃതദേഹം മറവുചെയ്ത സ്ഥലം പ്രതികള്‍ കാട്ടിത്തന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.