കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പേര് നിര്‍ദ്ദേശിച്ചത് സോണിയയെന്ന പ്രചരണം തള്ളി ഖാര്‍ഗെ

1 min read

ന്യൂ ഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 5 ദിവസം മാത്രം ശേഷിക്കേ പ്രചാരണം ഊര്‍ജ്ജിതമാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെയും, ശശി തരൂരും.പരമാവധി പി സി സി കള്‍ സന്ദര്‍ശിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും .തരൂര്‍ അഹമ്മദാബാദിലും, ഖര്‍ഗെ ബിഹാറിലും വോട്ട് തേടും. അതേ സമയം ഖര്‍ഗെ ക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ചില നേതാക്കള്‍ ആവശ്യപ്പെടുകയാണെന്ന് തരൂര്‍ ആവര്‍ത്തിച്ചു. എന്നാല്‍ രഹസ്യ ബാലറ്റിലെ പിന്തുണ തനിക്കായിരിക്കുമെന്നും തരൂര്‍ അവകാശപ്പെട്ടു. അതേ സമയം വോട്ടര്‍മാര്‍ സ്വമേധയാ തനിക്ക് പിന്തുണ നല്‍കുന്നുവെന്നാണ് ഖര്‍ഗെ യുടെ വാദം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തന്റെ പേര് നിര്‍ദ്ദേശിച്ചത് സോണിയ ഗാന്ധിയാണെന്ന പ്രചരണം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തള്ളി.ആരെയും പിന്തുണക്കാനോ, പേര് നിര്‍ദ്ദേശിക്കാനോയില്ലെന്ന് സോണിയ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.തന്നെയും, കോണ്‍ഗ്രസിനെയും അപമാനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഖര്‍ഗെ വിശദീകരിച്ചു.

ശശി തരൂരിന് പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോണ്‍ഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ പേര് നിര്‍ദ്ദേശിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് എഐസിസി തീരുമാനം.
പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ആശിര്‍വാദം തനിക്കുണ്ട്. പാര്‍ട്ടിയുടെ താഴേതട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണ് താന്‍. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങള്‍ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.