എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു, മദ്യപിച്ച് മര്‍ദനം പതിവായിരുന്നു; പരാതിക്കാരി

1 min read

തിരുവനന്തപുരം : എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ പീഡന പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിന് കൊടുത്ത മര്‍ദന പരാതിയിലും ഉറച്ചു നില്‍ക്കുന്നു . കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ 30ലക്ഷം രൂപ നല്‍കാമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ പറഞ്ഞു.

ഒത്തുതീര്‍പ്പിനായി ഒരുപാട് പേര്‍ വിളിച്ചിരുന്നു . എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട് . എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത് .എന്നാല്‍ എംഎല്‍എ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി . കോവളത്ത് വച്ച് പരസ്യമായാണ് മ!ര്‍ദിച്ചത് . അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോള്‍ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി വിട്ടു . മര്‍ദനത്തില്‍ പരിക്കേറ്റ തന്നെ എംഎല്‍എ തന്നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു. പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.