കന്യാസ്ത്രീകളും വൈദികരും
അശ്ലീല വീഡിയോകള്‍ കാണരുത്
ഫ്രാന്‍സിസ് മാര്‍പാപ്പ

1 min read

വത്തിക്കാന്‍ സിറ്റി: അശ്ലീല വീഡിയോകള്‍ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന പരിപാടിയില്‍ ചോദ്യത്തിന് ഉത്തരമായാണ് മാര്‍പാപ്പയുടെ പരാമര്‍ശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശഌല വീഡിയോകള്‍ കാണുന്നുണ്ടെന്നും അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു എന്നും ഇത് അപകടകരമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
റോമില്‍ നടന്ന സെമിനാരിയംഗങ്ങളുമായുള്ള കണ്‍വെന്‍ഷനില്‍, സോഷ്യല്‍ മീഡിയയില്‍ മുഴുകിയിരിക്കുന്ന പുതിയ തലമുറയിലെ വൈദികര്‍ക്ക് എങ്ങനെ ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിച്ച് ‘ക്രിസ്ത്യാനിയായതിന്റെ സന്തോഷം പങ്കിടാന്‍ കഴിയും എന്ന ചോദ്യത്തിന് മറുപടിയായാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഡിജിറ്റല്‍ പോണോഗ്രാഫി എന്ന ‘പിശാചിന്’ എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ സെമിനാരിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി, അതേസമയം ഓണ്‍ലൈന്‍ അശ്ലീലം കാണുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ചെയ്യുന്ന ദുഷ്പ്രവൃത്തിയാണെന്നും പോപ്പ് സമ്മതിക്കുന്നു.

ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശഌല ദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് മാറി നില്‍ക്കുകയും നിങ്ങളുടെ ഫോണില്‍നിന്ന് ഇപ്പോള്‍ത്തന്നെ പോണ്‍ ദൃശ്യങ്ങള്‍ മായിച്ചു കളയുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ ഡിലീറ്റ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും പോപ്പ് വൈദികരെ ഉപദേശിച്ചു.

ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാര്‍പാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാള്‍ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളില്‍ പലര്‍ക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റല്‍ പോണോഗ്രഫി സെമിനാരിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ സ്ത്രീകളും പുരുഷന്‍മാരും എന്തിന്, കന്യാസ്ത്രീകള്‍ വരെ ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ കാണുന്നുണ്ടെന്നും പുരോഹിതരും ഇക്കൂട്ടത്തലുണ്ടെന്നും പോപ്പ് കുറ്റപ്പെടുത്തി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോലുള്ള ക്രിമിനല്‍ സ്വഭാവമുള്ള അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മാത്രമല്ല, വളരെ സാധാരണമായ പോണോഗ്രഫിയെ കുറിച്ചുകൂടിയാണെന്നും ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് മാറി നില്‍ക്കണം എന്നുമായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

2020ന്റെ അവസാനത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു ബ്രസീലിയന്‍ മോഡലായ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോ ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് ‘ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വിശദീകരണം തേടാന്‍’ നിര്‍ബന്ധിതരായപ്പോള്‍ വത്തിക്കാന്‍ ലജ്ജാകരമായ ഒരു പ്രതിസന്ധിയിലായി. പോപ്പിന്റെ അക്കൗണ്ടില്‍ നിന്നുള്ള ‘ലൈക്ക്’ അണ്‍ലൈക്ക് ചെയ്യപ്പെടുന്നതിന് മുമ്പ് ഗാരിബോട്ടോയുടെ പേജിലെ ഫോട്ടോയില്‍ ദിവസങ്ങളോളം ദൃശ്യമായിരുന്നു.

അതേസമയം, നേരത്തെയും മാര്‍പാപ്പ പോണോഗ്രഫിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ ജൂണില്‍, ‘സ്ത്രീപുരുഷന്മാരുടെ അന്തസ്സിന് മേലുള്ള ആക്രമണം’ എന്നായിരുന്നു പോണോഗ്രഫിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ ഇന്ന് തന്നെ ഇല്ലാതാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെയും പുരോഹിതരെയും ഉപദേശിച്ചു,

Related posts:

Leave a Reply

Your email address will not be published.