കോയമ്പത്തൂര്‍ സ്‌ഫോടനം: പൊട്ടിത്തെറിച്ച കാര്‍ 9 തവണ കൈമാറ്റം ചെയ്തത്, അന്വേഷണം ഊര്‍ജിതം, 6 സംഘങ്ങളെ നിയോഗിച്ചു

1 min read

കോയമ്പത്തൂര്‍: ഉക്കടത്ത് ടൗണ്‍ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാ!ര്‍ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയില്‍ ഒരു പാചകവാതക സിലിണ്ട!ര്‍ കൂടി കാറിനകത്ത് കണ്ടെത്തി.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുക കൂടി ചെയ്തതോടെ നടന്നത് ചാവേറാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍കോള്‍, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ തമിഴനാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ!്!നാട് ഡിജിപി സി.ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. എഡിജിപി കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ്‌പോസ്റ്റുണ്ട്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്‌ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്. എയ്ഡ്‌പോസ്റ്റ് ഒഴിവാക്കാന്‍ വാഹനം തിരിച്ചപ്പോള്‍ സ്‌ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ ജമേഷ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. ചാവേര്‍ എന്ന് സംശയിക്കുന്ന ജമേഷ മുബിന്റെ സുഹൃത്തുക്കളെയും ഇയാളുമായി ബന്ധമുള്ളവരേയും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഞെട്ടലില്‍ നഗരവാസികള്‍

പുലര്‍ച്ചെ വന്‍ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചപ്പോള്‍ പ്രദേശവാസികള്‍ കരുതിയത് സിഎന്‍ജി പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്ന് മാത്രമാണ്. രണ്ടായി പിളര്‍ന്ന് കാര്‍ കത്തിയപ്പോള്‍, ഓടിയെത്തിയ നാട്ടുകാര്‍ തന്നെയാണ് വെള്ളം കോരിയൊഴിച്ചും മറ്റും തീയണയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നേരം പുലര്‍ന്ന് പൊലീസെത്തി കാറിനകത്ത് പരിശോധന നടത്തിയതോടെ ചിത്രം മാറി. ഭീകരാക്രമണമായിരുന്നു ലക്ഷ്യം എന്ന സൂചനകള്‍ ശക്തമായതോട് വലിയ ഞെട്ടലിലായി പ്രദേശവാസികള്‍. ഒപ്പം തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലും.

Related posts:

Leave a Reply

Your email address will not be published.