അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രം തകര്‍ത്ത് മുസ്ലീം പള്ളി സ്ഥാപിക്കുമെന്ന് അല്‍ഖ്വയ്ദ

1 min read

ഡല്‍ഹി: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രം തകര്‍ത്ത് മുസ്ലീം പള്ളി സ്ഥാപിക്കുമെന്ന് അല്‍ഖ്വയ്ദ പറഞ്ഞു. തങ്ങളുടെ മാസികയായ ഗസ്‌വഇഹിന്ദിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീകരസംഘടന മുന്നറിയിപ്പ് നല്‍കുന്നത്. 110 പേജുള്ള മാസികയുടെ എഡിറ്റോറിയലിലാണ്, ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങളില്‍ രാമക്ഷേത്രം പണിയുന്നത് പോലെ, അത് പൊളിച്ച് വിഗ്രഹങ്ങളുടെ സ്ഥാനത്ത് അല്ലാഹുവിന്റെ നാമത്തില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്നും അല്‍ഖ്വയ്ദ മുന്നറിയിപ്പ് നല്‍കുന്നത്.

തങ്ങളുടെ ഉദ്‌ബോധനങ്ങളെ പാകിസ്ഥാന്‍ സ്ഥാപനത്തിന്റെ പ്രചരണം ആയി അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ലേഖനത്തില്‍ ഉപദേശിക്കുകയും ചെയ്യുന്നു. ജിഹാദിനെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന തരത്തിലുമാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ബാബറി മസ്ജിദ് രക്തസാക്ഷിത്വം വരിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു. ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡല്‍ഹി മുതല്‍ കല്‍ക്കത്ത വരെ ഈ ബഹുദൈവാരാധകരുടെ ഭരണമാണ്. മറിച്ച് അവര്‍ കല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്ക് പോയാല്‍ ജയ്ശ്രീറാം എന്ന് വിളിക്കുന്നവരുടെ പരോക്ഷ ഭരണത്തിന്‍ കീഴിലാണ്. ബാബറി മസ്ജിദിന്റെ അടിത്തറയില്‍ നില്‍ക്കുന്ന രാമക്ഷേത്രം പൊളിക്കുകയും ഇന്ന് ക്ഷേത്രമായി മാറിയ അവിടെ ബാബറി മസ്ജിദിന്റെ അടിത്തറ ഉയര്‍ത്തുമെന്നും ലേഖനത്തില്‍ പറയുന്നു.

ഇവയെല്ലാമാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. ഇന്ത്യയിലെ മുസ്ലീംങ്ങളോട് രാജ്യം ഉപേക്ഷിച്ച് ജിഹാദില്‍ പങ്കെടുക്കാനും ലേഖനത്തില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.