ബ്യൂട്ടീഷന്‍ കോഴ്‌സിന് ചേര്‍ന്ന ശേഷം വസ്ത്രരീതി മാറിയതാണ് കന്യാകുമാരിയില്‍ കൊലയ്ക്ക് കാരണം

1 min read

കന്യാകുമാരി: കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കന്യാകുമാരി ജില്ലയിലെ തക്കലയില്‍ ഇന്നലെ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണമായത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട തര്‍ക്കം. തക്കലയില്‍ നടുറോഡിലാണ് ഇന്നലെ കൊലപാതകം നടന്നത്. അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് ഭാര്യ ജെബ ബെര്‍നിഷയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച എബിനേസര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ആശുപത്രി വിട്ട ശേഷം എബിനേസറിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു കൊലപാതകം നടന്നത്. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ മൂന്നുമാസമായി ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു ബെര്‍നിഷ. കോഴ്‌സിന് ചേര്‍ന്ന ശേഷം ബെര്‍നിഷയുടെ വസ്ത്ര ധാരണ രീതിയില്‍ വന്ന മാറ്റത്തിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഈ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരെയും ബെര്‍നിഷയുടെ അച്ഛന്‍ വീട്ടിലേക്ക് ക്ഷണിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാരയ്‌ക്കോട് റോഡില്‍ വച്ച് വീണ്ടും ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഷര്‍ട്ടിനുള്ളില്‍ കരുതിയ അരിവാള്‍ കൊണ്ട് ബെര്‍നിഷയെ എബിനേസര്‍ തല്യ്ക്ക് വെട്ടി. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ എബിനേസര്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പിന്നീട് കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും 13ഉും 14ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.

Related posts:

Leave a Reply

Your email address will not be published.