ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

1 min read

ചെന്നൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ മൊബൈല്‍ ഫോണ്‍ ഉപയോ?ഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ എച്ച്ആര്‍, സിഇ വകുപ്പിനാണ് നിര്‍ദ്ദേശം നല്‍കിയത്. വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കോടതി ക്ഷേത്രങ്ങളുടെ അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോ?ഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂര്‍ ക്ഷേത്രം അധികൃതര്‍ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലിരുത്തി. തിരുച്ചെന്തൂര്‍ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു.

നവംബര്‍ 14 മുതല്‍ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കും ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോ?ഗിക്കാന്‍ അനുവാദമില്ല. സെല്‍ഫോണുകള്‍ നിക്ഷേപിക്കുന്നതിനും ടോക്കണുകള്‍ നല്‍കുന്നതിനും സെക്യൂരിറ്റി കൗണ്ടര്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി തിരുച്ചെന്തൂര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സെല്‍ഫോണുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ സെല്‍ഫോണുകള്‍ കൈവശം വച്ചാല്‍ അത് പിടിച്ചെടുക്കും, തിരികെ നല്‍കില്ല, ഈ വിവരങ്ങള്‍ പൊതു സംവിധാനത്തിലും അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ തമിഴ്‌നാടിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്ന വസ്ത്രം ധരിക്കണമെന്നും ഇതു സംബന്ധിച്ച സൂചനാ ബോര്‍ഡുകള്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുമെന്നും തിരുച്ചെന്തൂര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.