സിപിഎം ലിസ്റ്റ് അനുസരിച്ചാണ് നിയമനം; മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തി

1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനത്തിലെ ഒഴിവുകളിലേക്ക് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തു വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. സിപിഎം ലിസ്റ്റ് അനുസരിച്ചാണ് നിയമനമെന്ന് വി വി രാജേഷ് വിമര്‍ശിച്ചു. പക്വത ഇല്ലാത്തവരെ ഇരുത്തി. കളിപാവകളെ ഭരണാധികാരികള്‍ ആയി അവരോധിക്കുന്നു. നഗരസഭയില്‍ തുടര്‍ച്ചയായി അഴിമതി നടക്കുന്നുവെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും അദ്ദേഹം പറഞ്ഞു..

മേയര്‍ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമനടപടി സ്വീകരിക്കും. സിപിഎം നേതൃത്വം മറുപടി പറയണമെന്നും വി വി രാജേഷ് പറഞ്ഞു. മേയര്‍ കത്ത് അയച്ചിട്ടില്ല എന്ന് പറയുന്നു. അങ്ങനെ എങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കണം. ഒഫീഷ്യല്‍ ലെറ്റര്‍ പാഡില്‍ കള്ള ഒപ്പിട്ട് കത്ത് അയച്ചെങ്കില്‍ അത് അന്വേഷിക്കണം. മേയര്‍ ആണ് കത്ത് അയച്ചതെങ്കില്‍ ഭരണസമിതിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിപിഎമ്മിന് പരിഭ്രാന്തി ആണെന്നും വി വി രാജേഷ് പറഞ്ഞു.

ന?ഗരസഭയിലെ ജോലി ഒഴിവുകളിലേക്കുള്ള നിയമനത്തില്‍ പാര്‍ട്ടി പട്ടിക ചോദിച്ച്, മേയര്‍ ആര്യ രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പന് ഔദ്യോ?ഗികമായി അയച്ച കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.