നടപടിക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങള്‍; നിയമിച്ചവര്‍ തന്നെ ഉത്തരം പറയെട്ടെ; കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

1 min read

തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂര്‍ വിസി ?ഗോപിനാഥ് രവീന്ദ്രന്‍. സംസ്ഥാനത്തെ 9 വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട ?ഗവര്‍ണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ‘ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവര്‍ക്കാണ് മറുപടി പറയാനാവുക. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് കൊടുത്തിരുന്നു. ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. എന്നാല്‍ എന്ത് എഴുതണം എന്നറിയില്ല. സെര്‍ച്ച് കമ്മറ്റിയില്‍ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താന്‍ കേരളത്തില്‍ പോലും ഇല്ലാത്ത ആളാണ്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ യുജിസി നിയമം പാലിച്ചിരുന്നില്ല.’ പഴയ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാല്‍ ഒരാള്‍ ക്രിമിനലാണെന്ന് ആളുകള്‍ കരുതും. കെടിയു വിധി എല്ലാവര്‍ക്കും ബാധകമാണോ എന്ന നിയമവശം തനിക്കറിയില്ല. യുജിസി നിയമനത്തെ കുറിച്ച് പറയുന്നുണ്ട്, അതില്‍ പാനല്‍ വേണമെന്നെല്ലാം പറയുന്നുണ്ട്, അത് ശരിയാണ്. എന്നാല്‍ വിസിയെ എങ്ങനെ ടെര്‍മിനേറ്റ് ചെയ്യണമെന്ന് പറയുന്നില്ല. ഓരോ വിസിയെയും പുറത്താക്കാന്‍ ഓരോ യൂണിവേഴ്‌സിറ്റിക്കും വേറെ നിയമമാണ്. എല്ലാ വി സി മാരെയും പുറത്താക്കുമെന്ന് പറയുന്നതില്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് താന്‍ വിചാരിക്കുന്നു. അപ്പോയിന്റ് ചെയ്ത ആള്‍ ആദ്യം തന്നെ അക്കാര്യം പരിശോധിക്കേണ്ടിയിരുന്നു. കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാല്‍ കേരളത്തിലെ നിയമനം ആദ്യഘട്ടത്തില്‍ യുജിസി റെഗുലേഷന്‍ അനുസരിച്ചായിരുന്നില്ല.’ കണ്ണൂര്‍ വിസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഗവര്‍ണര്‍ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും തല്‍സ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നുമുളള വൈസ് ചാന്‍സലര്‍മാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി സ്വഭാവിക നീതിയുടെ ലംഘനമാണെന്ന വൈസ് ചാന്‍സലര്‍മാരുടെ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു.

നിശ്ചിത യോഗ്യതയില്ലെങ്കില്‍, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കില്‍ വൈസ് ചാന്‍സലര്‍മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന് സ്വീകരിക്കുന്ന നടപടികള്‍ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേള്‍ക്കാതെ രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഗവര്‍ണര്‍ക്ക് മുന്നോട്ടുപോകാന്‍ തടസമില്ല. പത്തുദിവസത്തിനുളളില്‍ വിസിമാര്‍ നല്‍കുന്ന മറുപടികേട്ട് ചാന്‍സലര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.