സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത് അധാര്‍മ്മികമെന്ന് വിഡി സതീശന്‍

1 min read

തിരുവനന്തപുരം: സജീ ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിനുള്ള തീരുമാനം അധാര്‍മ്മികമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശവന്‍ പറഞ്ഞു. സജി ചെരിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പാര്‍ട്ടി സജി ചെറിയാനെ മന്ത്രിയാക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വിജിലന്‍സ് അന്വോഷണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ കൈ കടത്തിയിട്ടുണ്ടെന്നുമാണ് വിഡി സതീശന്റെ ആരോപണം. വിഷയം ഹൈക്കോടതി പരിഗണനയില്‍ ഇരിക്കെ കോടതി കുറ്റ വിമുക്തനാക്കാതെ സജി ചെറിയാനെ മന്ത്രിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ കേസില്‍ ജുഡീഷ്യല്‍ നടപടികല്‍ പൂര്‍ത്തിയാക്കാതെ എന്തിനാണ് തിരക്ക് കൂട്ടുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞത് തെറ്റല്ലെങ്കില്‍ എന്തിവനാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ് അല്ലാതെ എം.വി ഗോവിന്ദന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.