രഞ്ജു രഞ്ജിമാർ ദുബായില്‍ കുടുങ്ങി; പ്രശ്നം പരിഹരിച്ചത് മുപ്പത് മണിക്കൂര്‍ കഴിഞ്ഞ്

1 min read

ദുബൈ: പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായില്‍ കുടുങ്ങി. പാസ്പോർട്ടിലെ ആശയക്കുഴപ്പം മൂലം ആണ് രഞ്ജുവിന് ദുബൈ വിമാനത്താവളത്തിൽ 30 മണിക്കൂർ കഴിയേണ്ട അവസ്ഥ വന്നത്. തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന് ദുബൈ വിമാനത്താവളത്തിൽ എത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയത് കാരണം ആണ്  ആശയക്കുഴപ്പം ഉണ്ടായത്.

മുൻപും രഞ്ജു ദുബൈയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ആണ് സിസ്റ്റത്തിൽ ‘പുരുഷൻ’ എന്ന് രേഖപ്പെടുത്തിയത് കണ്ടത്. പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉണ്ടായതോടെയാണ് തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി.

തുടർന്ന്, സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലമാണ് പ്രശ്നത്തിന് പരിഹാരമായത്. അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടു. ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്. മുൻപ് പുരുഷനായിരുന്ന രഞ്ജു രഞ്ജിമാർ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്. 20 വർഷത്തോളമായി സിനിമ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജുവിന് ദുബൈയിൽ ബ്യൂട്ടികെയർ സ്ഥാപനമുണ്ട്.

Related posts:

Leave a Reply

Your email address will not be published.