ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് ബാലഗോപാല്‍

1 min read

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു. വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗണ്‍സിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ധനമന്ത്രി പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

യുജിസി അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തില്‍ മുഴന്‍വന്‍ അധ്യാപകരുടേയും ശമ്പളവിതരണത്തിനുള്ള പണവും കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാനം ഇതിനായി പണം നല്‍കുകയും ചെയ്തു. ഈ ഇനത്തില്‍ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന അറിയില്ലെന്നും ധനമന്ത്രി പറഞ്ഞു. !എന്നാല്‍ ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം രാജ്ഭവനില്‍ ദന്തല്‍ ക്ലിനിക്ക് സ്ഥാപിക്കാന്‍ പണം അനുവദിക്കണമെന്ന ഗവര്‍ണറുടെ ഓഫീസിന്റെ ആവശ്യം ധനവകുപ്പ് തള്ളിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല.

കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയതിലെ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്ന് ധനമന്ത്രി
പറഞ്ഞു. ഒരു സര്‍വകലാശാലയുടെ മാത്രം കാര്യമാണ് ഹൈക്കോടതി പരിഗണിച്ചത്. ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെടുന്നത് പൊതുവായിട്ടാണ്. അതിന് ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്നും ബാലഗോപാല്‍ ദില്ലിയില്‍ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.