വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കേസ്; ഷോണ്‍ ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായി

1 min read

കോട്ടയം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. നടിയെ ആക്രമിച്ച കേസില്‍ ദീലിപിനെ എതിര്‍ക്കുന്നവരുടെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ദിലീപിനെ പൂട്ടണം എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഉണ്ടാക്കിയത് ഷോണ്‍ ജോര്‍ജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടന്റെ മുന്നിലാണ് ഹാജരായത്.

കേസില്‍ ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരില്‍ നിര്‍മ്മിച്ചിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബി സന്ധ്യ ഐപിഎസ്, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ് എന്നിവരും ഏതാനും മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങള്‍ ചേര്‍ന്നിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിര്‍മ്മിച്ചാതണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈാംബ്രാഞ്ച് പറയുന്നത്. ബൈജു കൊട്ടാരക്കരയുടെ പരാതയില്‍ വ്യാജരേഖ നിര്‍മ്മിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് അന്വേഷണം.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അനൂപിന് സ്‌ക്രീന്‍ ഷോട്ട് അയച്ചത് ഷോണ്‍ ജോര്‍ജിന്റെ ഐ ഫോണില്‍ നിന്നാണെന്നാണ് കണ്ടെത്തിയത്. ഈ ഫോണ്‍ കണ്ടെത്താനായിട്ടായിരുന്നുഷോണിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഈരാറ്റുപേട്ടയിലെ വീട്ടിലും പി സി ജോര്‍ജിന്റെ ഓഫീസിലും പരിശോധന നടന്നു. റെയ്ഡില്‍ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഐപാട് കൊണ്ടുപോകാനാകില്ലെന്ന് പി സി ജോര്‍ജ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോണ്‍ 2019 ല്‍ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താന്‍ കോട്ടയം എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നതായും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.