കെ സുധാകരന്‍ തന്നെ വധിക്കാന്‍ അയച്ചതും ആര്‍എസ്എസുകാരെയെന്ന് ഇപി ജയരാജന്‍

1 min read

കണ്ണൂര്‍: അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവര്‍ണര്‍ക്കെതിരായ തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവന്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഇദ്ദേഹത്തിന്റെ അസാന്നിധ്യം വാര്‍ത്തയായതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി വാര്‍ത്താ സമ്മേളനം നടത്തി കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് പ്രസ്ഥാവനയില്‍ കെ സുധാകരനെ വിമര്‍ശിച്ച അദ്ദേഹം തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍, ഇപ്പോഴത്തെ സമരങ്ങള്‍ പൊലീസിന്റെ ജോലി തടസപ്പെടുത്താനേ സഹായിക്കൂവെന്നും പറഞ്ഞു.

ചികിത്സാര്‍ത്ഥം തനിക്ക് പാര്‍ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ ചികിത്സയ്ക്കിടെ പങ്കെടുത്തു എന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇത് ആരോഗ്യ നില കൂടുതല്‍ വഷളാക്കി. തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് പാര്‍ട്ടി സെക്രട്ടറി ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നതിനാല്‍ തന്റെ അസാന്നിധ്യം ഒരു പ്രശ്‌നമായി വരില്ല എന്ന് കരുതി. കണ്ണൂരിലെ പ്രതിഷേധത്തില്‍ പാര്‍ടി പിബി അംഗം എംഎ ബേബി ഉണ്ടായിരുന്നു. അതിനാല്‍ പിന്നെ പങ്കെടുക്കേണ്ടതില്ലല്ലോ എന്ന് കരുതി.

പ്രായം കൂടി വരുന്നതും ഒരു പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. പാര്‍ട്ടി ജില്ല സെക്രട്ടറിക്ക് പാര്‍ട്ടി അംഗം കത്ത് അയക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമ വിരുദ്ധമായി ഒരു കാര്യവും അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിക്കാര്‍ തൊഴിലിനായി നേതാക്കള്‍ക്ക് കത്ത് എഴുതുന്നത് സ്വാഭാവികമാണ്. കത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ജോലി സഹായത്തിനായി തനിക്കും ഒരുപാട് കത്ത് വരാറുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തിടത്തോളം ഇവയൊന്നും വിവാദമാക്കേണ്ടതില്ല. പൊലീസിന്റെ സമയം കളയുക മാത്രമാണ് ഇപ്പോഴത്തെ സമരം കൊണ്ടുളള പ്രയോജനം.

തന്നെ ആക്രമിക്കാനും സുധാകരന്‍ ആര്‍ എസ് എസുകാരെയാണ് അയച്ചതെന്ന് ഇപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ ആര്‍ എസിന്റെ കയ്യില്‍ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ന്യൂനപക്ഷത്തിന് കോണ്‍ഗ്രസില്‍ രക്ഷയില്ല. മുസ്ലിം ലീഗ് ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം എന്നാണ് പറയാനുള്ളതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കെ സുധാകരന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ചയ്ക്കായി ചെന്നൈ വരെ പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ടി തഴയുന്നത് കൊണ്ട് താന്‍ സമരത്തില്‍ നിന്ന് മാറിനിന്നുവെന്ന പ്രചാരണം തെറ്റാണ്. പിബി അംഗം എന്ന നിലയില്‍ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയില്ല. പ്രായം കൂടി വരുന്ന കാര്യം താന്‍ മനസിലാക്കുന്നു. പി ബി അംഗത്വത്തിന് അനുയോജ്യന്‍ എം വി ഗോവിന്ദന്‍ തന്നെയാണ്. തനിക്ക് അതൃപ്തിയുണ്ടെന്നത് ചിലരുടെ വക്രദൃഷ്ടിയില്‍ ഉണ്ടാകുന്ന ഭാവന മാത്രമാണ്.

Related posts:

Leave a Reply

Your email address will not be published.