എല്‍ദോസ് കുന്നപ്പളിക്കെതിരായ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസ്: അഭിഭാഷകരെ പ്രതി ചേര്‍ത്തതിന് സ്റ്റേ

1 min read

കൊച്ചി: എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്‌സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഉത്തരവ്. പരാതിക്കാരിയെ അഭിഭാഷകരുടെ ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ പോലീസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസില്‍ പരാതിക്കാരിക്ക് കോടതി നോട്ടീസ് അയച്ചു.

തങ്ങള്‍ക്കെതിരായ പരാതിക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് ഹര്‍ജിയില്‍ അഭിഭാഷകര്‍ ആരോപിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നല്‍കുന്നതില്‍ നിന്ന് തടയുകയാണ് ലക്ഷ്യമെന്നായിരുന്നു അഭിഭാഷകര്‍ ഹ!!ര്‍ജിയില്‍ ആരോപിച്ചത്. പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണ്. ഇത് തെളിയിക്കാന്‍ സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

വഞ്ചിയൂര്‍ പൊലീസാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ നേരത്തെ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്.

Related posts:

Leave a Reply

Your email address will not be published.