കുഞ്ഞ് പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നു: മുഖ്യമന്ത്രി

1 min read

പാലക്കാട്: സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലേക്ക് കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ഈ നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇതിനായി റിസേര്‍വ് ബാങ്കിനെ ഉപയോഗിക്കുകയാണ്. സഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയില്‍ കേന്ദ്രം കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ട്.രാജ്യത്ത് സഹകരണ മേഖലയ്ക്ക് എതിരെ വലിയ നീക്കം നടക്കുന്നവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഹകരണ മേഖലയിലെ കുഞ്ഞ് പ്രശ്‌നങ്ങള്‍ പോലും പെരുപ്പിച്ച് കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബാങ്കിങ് മേഖലയില്‍ എത്ര വലിയ എന്തൊക്കെ തട്ടിപ്പ് നടന്നാലും അതിനെ കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കുന്നില്ല. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകള്‍ കാര്‍ഷിക മേഖലയ്ക്ക് തന്നെ പ്രാധാന്യം നല്‍കണം. അതിന് ശേഷമാകണം മറ്റെന്തും. തൊടുന്യായം പറഞ്ഞ് ഇതില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കരുത്. പുതുവഴികള്‍ തേടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Related posts:

Leave a Reply

Your email address will not be published.