പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; നാല്‍വര്‍ സംഘം പിടിയില്‍

1 min read

കൊച്ചി: പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയില്‍. മാറംപള്ളി പള്ളിക്കവല ഈരേത്താന്‍ വീട്ടില്‍ മനാഫ് (32), മുടിക്കല്‍ ഭാഗത്ത് മൂക്കട വീട്ടില്‍ സൂല്‍ഫിക്കര്‍ (28), പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടില്‍ രാജന്‍ (49) വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടന്‍ വീട്ടില്‍ അന്‍സാര്‍ (49) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്താണ് സംഭവം. സംഘം പൊലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണമടങ്ങുന്ന പഴ്‌സും തട്ടിയെടുക്കുകയായിരുന്നു. സുല്‍ഫിക്കര്‍ മയക്കുമരുന്നുള്‍പ്പടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ പെട്ടയാളുമാണ്.

പിടിയിലായ രാജന്‍ ആക്രമണക്കേസിലെ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്. എം.തോമസ്, ജോസി.എം.ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, ഏ.എസ്.ഐ മാരായ എം.ടി.ജോഷി, അനില്‍.പി.വര്‍ഗീസ്, സി.പി.ഒ സുബൈര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related posts:

Leave a Reply

Your email address will not be published.