‘ആര്‍ എസ് എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല’ വി മുരളീധരന്‍

1 min read

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിറവേറ്റുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെ ആര്‍എസ്എസ് അജന്‍ഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭരണത്തലവന്‍ സംസ്ഥാനത്തിന്റെ ഭരണത്തിന്റെ അധിപനെതിര കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസന്തയെ ബഹുമാനിക്കുന്നവര്‍ക്ക് ചേര്‍ന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.ആര്‍എസ്എസ് ചട്ടുകമെന്ന് ഗവര്‍ണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യുജിസി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവര്‍ണര്‍ വഴങ്ങിക്കൊടുക്കണമോ എന്നും വി.മുരളീധരന്‍ ചോദിച്ചു. വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാതനയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

KTU വിധി അന്തിമം ആണ്.അത് എല്ലാ സര്‍വകലാശാലകള്‍ക്ക് ബാധകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ .സുരേന്ദ്രന്‍ പറഞ്ഞു.ഗവര്‍ണര്‍ നടപ്പാക്കുന്നത് നിയമം. അതിനാണ് അദ്ദേഹം ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നത്.മുഖ്യമന്ത്രി യുടെ വാദം വസ്തുത വിരുദ്ധം.മുഖ്യമന്ത്രിയാണ് ചാന്‍സലരുടെ അധികാരത്തിനു മേല്‍ കടന്നു കയറുന്നത്.മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ നടത്തിയത് പറയാന്‍ പാടില്ലാത്ത കാര്യം.നിയമ പരമായി നേരിടണം .അതാണ് വേണ്ടത്.[0:05 pm, ജനങ്ങളെ അണി നിരത്തി നേരിടും എന്നത് വെല്ലുവിളിയാണ്. പാര്‍ട്ടി സെക്രട്ടറിയേ പോലെ അല്ല മുഖ്യമന്ത്രി പറയേണ്ടത്.: ഇരിക്കുന്ന കസേരയുടെ പദവി അറിയാതെ സംസാരിക്കുന്നത് മുഖ്യമന്ത്രിയാണ്.അധാര്‍മിക കര്യങ്ങള്‍ നടന്നത് മുഖ്യമന്ത്രി യുടെ ഓഫീസിലാണ് .സ്വര്‍ണ്ണ കള്ള കടത്ത് നടന്നു , അനധികൃത നിയമനങ്ങള്‍ നടന്നു ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരുമാണ്.സിപിഎം കാരേ ഇറക്കി ഗവര്‍ണറെ നേരിടും എന്നത് വെല്ലുവിളിയാണ്.രാജ് ഭവനും ക്ലിഫ് ഹൗസ് ഉം ദൂരെ അല്ല തിരിച്ചും പ്രതിരോധിക്കും എന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.