വനിതാ അഭിഭാഷകര്‍ കോടതിയില്‍ വന്നാല്‍ മുടി ശരിയാക്കുന്നത് നിര്‍ത്തണം, പൂനെ കോടതിയില്‍ വിചിത്രമായ നോട്ടീസ്

1 min read

കോടതിയില്‍ വന്നു കഴിഞ്ഞാല്‍ വനിതാ അഭിഭാഷകര്‍ അവരുടെ മുടി ശരിയാക്കുന്നത് നിര്‍ത്തണമെന്ന് പൂനെ ജില്ലാ കോടതിയുടെ നോട്ടീസ്. വനിതാ അഭിഭാഷകര്‍ ഇങ്ങനെ മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നു എന്ന് കാണിച്ചാണ് അങ്ങനെ ചെയ്യരുത് എന്ന് കോടതി നോട്ടീസ് ഇട്ടിരിക്കുന്നത്.

ഒക്ടോബര്‍ ഇരുപതിനാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകയായ ഇന്ദിര ജയ്‌സിം?ഗ് നോട്ടീസിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

‘വനിതാ അഭിഭാഷകര്‍ ഓപ്പണ്‍ കോര്‍ട്ടില്‍ നിരന്തരമായി അവരുടെ മുടി ശരിയാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതിനാല്‍, വനിതാ അഭിഭാഷകര്‍ അത്തരം പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് അറിയിക്കുന്നു’ എന്നായിരുന്നു നോട്ടീസില്‍ എഴുതിയിരുന്നത്.

ഞായറാഴ്ച വൈകുന്നേരമാണ് ഇന്ദിരാ ജയ്‌സിംഗ് നോട്ടീസിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ‘നോക്കൂ, ആരെല്ലാമാണ് വനിതാ അഭിഭാഷകര്‍ കാരണം ശ്രദ്ധ വ്യതിചലിക്കുന്നവരാകുന്നത്, എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ജയ്!സിം?ഗ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്. ‘ഇത് തീര്‍ത്തും അസംബന്ധമായ അറിയിപ്പ് തന്നെ. പുരുഷാധിപത്യത്തിന്റെ വ്യാപ്തി നോക്കൂ എത്ര പരിഹാസ്യം’ എന്നാണ് മുതിര്‍ന്ന കോളമിസ്റ്റ് രഞ്‌ജോന ബാനര്‍ജി പ്രതികരിച്ചത്. ‘ഇന്ന് അവര്‍ക്ക് ഇങ്ങനെ ബുദ്ധിമുട്ട് തോന്നുന്നു എങ്കില്‍ നാളെ അവര്‍ വനിതാ അഭിഭാഷകരെ തന്നെ നിരോധിക്കുമോ, അതോ ശിരോവസ്ത്രം ധരിച്ചു വരാന്‍ ആവശ്യപ്പെടുമോ’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. മറ്റൊരാള്‍, ‘പുരുഷന്മാര്‍ എപ്പോഴും കോടതി മുറിയില്‍ അവരുടെ മുടി ശരിയാക്കാറുണ്ടല്ലോ’ എന്നാണ് പ്രതികരിച്ചത്. സമാനമായി പലരും നോട്ടീസിനോട് പ്രതികരിച്ചു.

ഏതായാലും പല ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനം വന്നതോട് കൂടി പ്രസ്തുത നോട്ടീസ് പിന്‍വലിച്ചിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള ഒരു ഉദ്യോ?ഗസ്ഥന്‍ പറഞ്ഞത്, ‘കോടതി മുറിയില്‍ യോ?ഗ്യമായ പെരുമാറ്റം നിലനിര്‍ത്തുക എന്നത് മാത്രമേ നോട്ടീസ് കൊണ്ട് ഉദ്ദേശിച്ചുള്ളൂ, വിവാദം ഒഴിവാക്കുന്നതിന് വേണ്ടി ആ നോട്ടീസ് പിന്‍വലിച്ചിട്ടുണ്ട്’ എന്നാണ്. എന്നാല്‍, പൂനെയിലെ ബാര്‍ അസോസിയേഷനോ ലീഗല്‍ അതോറിറ്റിയോ സംഭവത്തില്‍ ഇതുവരെ തങ്ങളുടെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.