താന്‍ പോയത് നേതാക്കള്‍ ക്ഷണിച്ചിട്ടെന്ന് ഷേര്‍ലി തോമസ്; പരാതി അടിസ്ഥാന രഹിതം

1 min read

ആലപ്പുഴ: തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി നേതൃത്വം തന്റെ പരാതികള്‍ പരിഗണിക്കുന്നില്ലെന്നും തോമസ് കെ തോമസ് ആരോപിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ തോമസിന്റെ ഭാര്യ ഷേര്‍ലി തോമസും പ്രതികരിച്ചു. നേതാക്കള്‍ ക്ഷണിച്ചിട്ടാണ് താന്‍ പോയത്. ആരെയും അതിക്ഷേപിച്ചിട്ടില്ല. താന്‍ 14 വര്‍ഷമായി എന്‍സിപി അംഗമായിരുന്നുവെന്നും ഷേര്‍ലി തോമസ് പറയുന്നു. പരാതിക്ക് പിന്നില്‍ തങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യം മാത്രമാണെന്നും അവര്‍ വിമര്‍ശിച്ചു.

ആര്‍ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍സിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആര്‍ ബി ജിഷയുടെ നിറം പറഞ്ഞ് ഷേര്‍ലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കള്‍ തമ്മില്‍ പരസ്!പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.

അതിനിടെ, തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍ ജി ജിഷക്കെതിരെ പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍ ജി ജിഷ പൊലീസ് കേസെടുത്തത്.

Related posts:

Leave a Reply

Your email address will not be published.