കലൂര്‍ മാലപൊട്ടിക്കല്‍ കേസിലെ പ്രതി പിടിയില്‍, കുടുങ്ങിയത് മറ്റൊരു മാല പൊട്ടിക്കുന്നതിനിടെ

1 min read

കൊച്ചി : കലൂര്‍ മാലപൊട്ടിക്കല്‍ കേസിലെ പ്രതി മൂന്നാം ദിവസം മറ്റൊരു മാല പൊട്ടിക്കല്‍ ശ്രമത്തിനിടയില്‍ പൊലീസ് പിടിയിലായി. പ്രതിയെ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷം. തിരുവനന്തപുരം സ്വദേശിയായ അക്ബര്‍ ഷായാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ദേശാഭിമാനി ബാങ്ക് റോഡ് ജംഗ്ഷനില്‍ വച്ച് വൃദ്ധ ദമ്പതികളുടെ മാല പൊട്ടിച്ച് കടന്ന ഇയാളെ മൂന്നാം ദിവസമാണ് പൊലീസ് പിടികൂടിയത്.

ഇയാള്‍ക്ക് എതിരെ നിലവില്‍ പല സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ഉടനെ സെന്‍ട്രല്‍ എസിപി ജയകുമാര്‍ നോര്‍ത്ത് സിഐ ബ്രിജു കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും നൂറോളം സിസിടി ക്യാമറകള്‍ പരിശോധിക്കുകയും ഇതില്‍ നിന്ന് മുന്‍ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൂന്നാം ദിവസം രാത്രി സിസിടിസി നോക്കി പൊലീസ് എസ്. ആര്‍.എം റോഡ് ഭാഗത്ത് എത്തിയിരുന്നു.

ഈ സമയം അതുവഴി പോകുന്ന സ്ത്രീയെ ഒരാള്‍ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളില്‍ കണ്ട മോഷ്ടാവിന്റെ രൂപ സാദൃശ്യം തോന്നി ഇയാളെ തടഞ്ഞു നിറുത്തി. എന്നാല്‍ ഇയാള്‍ പൊലീസില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കലൂരില്‍ നിന്ന് പൊട്ടിച്ച മാല, പ്രതി കഴിഞ്ഞ ഒരു മാസമായി താമസിക്കുന്ന എസ്.ആര്‍. എം റോഡിലെ റൂമില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.