പൂജ ചെയ്താല്‍ എന്തും നടക്കുമെന്ന വിശ്വാസം, ഒന്നും നടന്നില്ല, പൂജാരിയെയും മകനെയും യുവാവ് കൊലപ്പെടുത്തി

1 min read

അന്ധവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന പറ്റിക്കലുകളും മറ്റും ഇന്ത്യയിലെവിടെയും വാര്‍ത്തയാണ്. ഇലന്തൂരിലെ നരബലിയുടെ വാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും കേരളം ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍, ഹൈദ്രബാ?ദില്‍ പൊലീസ് ഒരു അച്ഛന്റെയും മകന്റെയും കൊലപാതകം തെളിയിച്ചിരിക്കയാണ്. എന്നാല്‍, അതിന്റെയും വേര് തേടിപ്പോയാല്‍ എത്തിപ്പെടുന്നത് അന്ധവിശ്വാസത്തില്‍ തന്നെയാണ്.

കൊല്ലപ്പെട്ടതില്‍ ഒരാള്‍ 75 വയസുകാരനായ ഒരു കുടുംബ പൂജാരി. മറ്റൊന്ന് അയാളുടെ മകനും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും കൊല്ലപ്പെട്ടത്. 31 കാരനായ ഒരു യുവാവാണ് ഇരുവരേയും കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം ചെയ്ത ആള്‍ക്ക് കൊല്ലപ്പെട്ട ആളെ വളരെ നേരത്തെ തന്നെ പരിചയമുണ്ട്. ഈ പൂജാരി പൂജ ചെയ്താല്‍ എന്തും നടക്കും എന്ന അന്ധവിശ്വാസവും കൊണ്ടു നടക്കുന്ന ആളായിരുന്നു 31 കാരനായ യുവാവ്.

യുവാവ് 2016 ലെ പൊലീസ് റിക്രൂട്ട്‌മെന്റ് ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. പൂജാരിയെ കൊണ്ട് പൂജ ചെയ്യിച്ചാല്‍ തനിക്ക് ആ ജോലി കിട്ടും എന്ന് ഇയാള്‍ ഉറച്ച് വിശ്വസിച്ചു. പൂജാരിയാവട്ടെ ഇതിന്റെ പേരില്‍ ആറ് ലക്ഷം രൂപയും യുവാവില്‍ നിന്നും കൈപ്പറ്റി. മറ്റൊരാള്‍ക്ക് 12.50 ലക്ഷം രൂപ നല്‍കാനും പ്രേരിപ്പിച്ചു.

എന്നാല്‍, യുവാവിന് ആ പൊലീസ് ജോലി കിട്ടിയില്ല. ഇതോടെ തന്റെ ലക്ഷങ്ങള്‍ തിരികെ വേണം എന്ന് ഇയാള്‍ ആവശ്യപ്പെട്ട് തുടങ്ങി. 12.50 ലക്ഷം രൂപ വാങ്ങിയ ആള്‍ 10 ലക്ഷം രൂപ തിരികെ കൊടുത്തു. 2.50 ലക്ഷത്തിന്റെ ചെക്കും നല്‍കി. എന്നാല്‍, പൂജാരിക്ക് ആറ് ലക്ഷം രൂപ തിരികെ നല്‍കാന്‍ സാധിച്ചില്ല. അതേ സമയം തന്നെ യുവാവിന് തന്റെ സ്വകാര്യജീവിതത്തിലും സാമ്പത്തിക കാര്യത്തിലും പല പ്രശ്‌നങ്ങളും വരികയും അത് പരിഹരിക്കാന്‍ പൂജാരിയെ കൊണ്ട് പൂജ ചെയ്യിക്കുകയും അയാള്‍ക്ക് പലപ്പോഴായി പണം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇയാള്‍ പൂജാരിയോട് തന്റെ ആറ് ലക്ഷം രൂപ തിരികെ തരാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പൂജാരി ഇയാളെ അവ?ഗണിക്കുകയായിരുന്നു. തനിക്ക് രോ?ഗം വരുന്നതിനും, സാമ്പത്തിക നഷ്ടം സംഭവിച്ചതിനും എല്ലാ പൗര്‍ണമി ദിനങ്ങളും മോശമായി അനുഭവപ്പെടുന്നതിനും കാരണം പൂജാരി ആറ് ലക്ഷം രൂപ തിരികെ തരാതിരിക്കാന്‍ ദുര്‍മന്ത്രവാദം ചെയ്യുന്നതാണ് എന്നും ഇയാള്‍ ഉറച്ച് വിശ്വസിച്ചു.

അങ്ങനെ മറ്റുള്ളവരുടെ സഹായത്തോടെ പൂജാരിയെ ഇല്ലാതെയാക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. ശേഷം ഒക്ടോബര്‍ 14 ന് പൂജാരിയുടെ വീട്ടിലെത്തി അയാളെയും മകനെയും അക്രമിച്ചു. സംഭവത്തില്‍ പൂജാരിയും മകനും കൊല്ലപ്പെടുകയും ചെയ്തു. ഏതായാലും സംഭവത്തെ തുടര്‍ന്ന് യുവാവും ചില കൂട്ടാളികളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.