അരിക്കൊമ്പനെ കൊന്നു

1 min read

അരിക്കൊമ്പൻ ചരിഞ്ഞുവെന്ന വാർത്ത പ്രചരിച്ചത് 24 ന്യൂസിന്റെ വ്യാജ സ്‌ക്രീൻ ഷോട്ടിൽ

അരിക്കൊമ്പനെ കൊന്നു സോഷ്യല്‍ മീഡിയ. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്. 24 ന്യൂസ് ചാനലിന്റെ സ്‌ക്രീന്‍ ഷോട്ടിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്. കണ്ണീരിലാഴ്ത്തി അരിക്കൊമ്പന്‍ യാത്രയായി എന്ന അടിക്കുറിപ്പോടെയായിരുന്നു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ട്വന്റിഫോര്‍ ഇത് നിഷേധിച്ചു. ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ട്വന്റിഫോറിന്റെ ലേ ഔട്ടില്‍ വ്യാജമായി നിര്‍മിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. സ്‌ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ട്വന്റിഫോറിന്റേതല്ല.

അരിക്കൊമ്പന്റെ വിയോഗവാര്‍ത്ത ആനപ്രേമികളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. വാര്‍ത്ത വന്ന് നിമിഷനേരം കൊണ്ട് അരിക്കൊമ്പന് പ്രണാമമര്‍പ്പിച്ചും കേരള-തമിഴ്‌നാട് സര്‍ക്കാരുകളെ വിമര്‍ശിച്ചും പോസ്റ്റുകള്‍ വന്നു. അരിക്കൊമ്പന്റെ മരണത്തിന് മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് ക്ഷോഭത്തോടെ ചോദിക്കുന്നുണ്ട്് പലരും. ഈ വാര്‍ത്ത ശരിയാണോ എന്നന്വേഷിച്ച് രാത്രി വളരെ വൈകിയും പത്രങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ചു പലരും. അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് മനസ്സിലായതോടെ കമന്റിട്ടവര്‍ അത് ഡിലീറ്റ് ചെയ്തു.

ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പന്‍ നിലവിലുള്ളത് കലക്കാട് മുടുന്തുരൈ ടൈഗര്‍ റിസര്‍വിലെ അപ്പര്‍ കോതയാറിലാണ്. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് രണ്ട് ദിവസം മുന്‍പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 15ന് പകര്‍ത്തിയ അരിക്കൊമ്പന്റെ ചിത്രവും വിഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ സിഗ്‌നലുകളും യാഥാക്രമം ലഭിക്കുന്നുണ്ടെന്ന് ട്വീറ്റില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.