തമിഴ് നാട്ടില്‍ പളനിസ്വാമിക്കൊപ്പം പനീര്‍ശെല്‍വവും ബി.ജെ.പിയുടെ പുതിയ തന്ത്രം
1 min read
പനീര്‍ ശെല്‍വത്തിന്റെ മകനെ വിളിച്ചത് അബദ്ധത്തിലോ, എ.ഐ.എ.ഡി.എംകെയ്ക്ക് അത് സഹിക്കുമോ
രാജ്യം മുഴുവന്‍ പുതിയ സഖ്യകക്ഷികളെ തങ്ങളിലേക്കടുപ്പിക്കുന്ന ബി.ജെ.പിക്ക് എ.ഐ.എ.ഡി.എംകെയിലെ വിമത വിഭാഗത്തെയും ഒഴിവാക്കാന്‍ മടി. മുന്‍ മുഖ്യമന്ത്രിമാരായ എടപ്പാടി പളനി സ്വാമിയും ഒ. പനീര്‍ ശെല്‍വവുമാണ് തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എംകെയുടെ ഇരുവിഭാഗങ്ങളെയും നയിക്കുന്നത്.
സുപ്രീംകോടതി വരെ എടപ്പാടി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചതോടെ 18ന് ഡല്‍ഹിയില്‍ ചേര്ന്ന എന്‍.ഡി.എ യോഗത്തിന്‍ എടപ്പാടി വിഭാഗത്തെയാണ് ക്ഷണിച്ചത്. ഒ.പനീര്‍ ശെല്‍വത്തെ ക്ഷണിച്ചുമില്ല. എടപ്പാടി പളനിസ്വാമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപത്ത് ഇരിപ്പിടം ലഭിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം നടന്ന എന്‍.ഡി.എ പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തില്‍ എ.ഐ.എ.ഡി.എം.കെ യുടെ ഏക ലോകസഭാംഗവും ഒ.പനീര്‍ശെല്‍വത്തിന്റെ മകനുമായ രവീന്ദ്രനാഥിന് ക്ഷണം ലഭിക്കുകയും ചെയ്തു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എംകെ- ബി.ജെ.പി സഖ്യത്തിലെ മറ്റ് 38 സ്ഥാനാര്‍ത്ഥികളും തോറ്റുപോയിരുന്നു. എന്നാല്‍ സ്വത്തുവിവരം മറച്ചുവെച്ചെന്നാരോപിച്ചുള്ള തിരഞ്ഞെടുപ്പ് കേസില്‍ രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ജൂലായ് 7നായിരുന്നു അത്. സുപ്രീംകോടതിയില്‍ ്അപ്പീല്‍ സമര്‍പ്പിക്കാനായി 30 ദിവസത്ത സ്റ്റേ രവീന്ദ്രനാഥിന് ലഭിച്ചിട്ടുണ്ട്.
എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് രവീന്ദ്രനാഥിന് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് എ.ഐ.എ.ഡി.എം.കെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡി. ജയകുമാര്‍ പറഞ്ഞു.
ഒരേ സമയം ഇ.പി.എസിനെയും ഒ.പി.എസിനെയും കൂടെ നിറുത്താനുളള ബി.ജെ.പി ശ്രമം എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം.
ം എ.ഐ.എ.ഡി.എം.കെയിലെ പിളര്‍പ്പിലെ തുടര്ന്ന് തേനി എം.പി രവീന്ദ്രനാഥിനെ എ.ഐ.ഐ ഡി.എംകെ. ക്കാരനായി പരിഗണിക്കരുതെന്ന് രണ്ട് തവണ പാര്‍ട്ടി ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ മെയിലും ജൂലായിലുമായിരുന്നു അത്.
എ.ഐ.എ എ.ഡി.എംകെയിലെ മൂന്നാമത്തെ വിഭാഗമായ ടി.ടി.വി ദിനകരന്റെ പാര്ട്ടിയായ അമ്മ മക്കള്‍ കക്ഷിയുമായി വീണ്ടും അടുക്കാന്‍ ഒ.പനീര്‍ശെല്‍വം ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ പനീര്‍ശെല്‍വവും പളനി സ്വാമിയും ഒരുമിച്ച് വന്നതോടെയാണ് ദിനകരന്‍ ഔട്ടായത്.
കഴിഞ്ഞ ജൂലായിലാണ് എ.ഐ.എ.ഡി.എംകെയിലെ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള തര്ക്കം രൂക്ഷമായത്. എ.ഐ.എ ഡി.എം.കെ ജനറല്‍ കൗണ്‍സിലിലെ 2665 അംഗങ്ങളില്‍ 2460 പേരും എടപ്പാടി വിഭാഗത്തിന്റെ കൂടെയായിരുന്നു. സുപ്രീംകോടതിയും എടപ്പാടിയുടെ വാദം അംഗീകരിച്ചതോടെ പനീര്‍ശെല്‍വത്തെ ഇവര്‍
പുറത്താക്കി.
ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവിഭാഗത്തെയും കൂടെ നിറുത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. പനീര്‍ശെല്‍വമാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പ് സൂക്ഷിക്കാന്‍ ശ്രമിക്കുന്ന നേതാവുമാണ്. തെക്കന്‍ തമിഴ്‌നാട്ടിലെ തേവര്‍ വിഭാഗത്തില്‍ സ്വാധീമുള്ള മൂന്ന് നേതാക്കളാ
ണ് ജയലളിതയുടെ തോഴിയായിരുന്ന ശശികലയും മരുമകന്‍ ടി.ടി.വി ദിനകരനും ഒ.പനീര്‍ശെല്‍വവും. ഇവരെയും കൂടെ കൂട്ടിപ്പോകാനാകും ബി.ജെ.പി ശ്രമിക്കുക. എന്നാല്‍ എടപ്പാടിയുടെ നിയന്ത്രണത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇതിനോട് എങ്ങനെയാണ ്പ്രതികരിക്കുക എന്ന് പറയാനാവില്ല.
തമിഴ് നാട്ടില്‍ പളനിസ്വാമിക്കൊപ്പം പനീര്‍ശെല്‍വവും
ബി.ജെ.പിയുടെ പുതിയ തന്ത്രം
പനീര്‍ ശെല്‍വത്തിന്റെ മകനെ വിളിച്ചത് അബദ്ധത്തിലോ, എ.ഐ.എ.ഡി.എംകെയ്ക്ക് അത് സഹിക്കുമോ
രാജ്യം മുഴുവന്‍ പുതിയ സഖ്യകക്ഷികളെ തങ്ങളിലേക്കടുപ്പിക്കുന്ന ബി.ജെ.പിക്ക് എ.ഐ.എ.ഡി.എംകെയിലെ വിമത വിഭാഗത്തെയും ഒഴിവാക്കാന്‍ മടി. മുന്‍ മുഖ്യമന്ത്രിമാരായ എടപ്പാടി പളനി സ്വാമിയും ഒ. പനീര്‍ ശെല്‍വവുമാണ് തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എംകെയുടെ ഇരുവിഭാഗങ്ങളെയും നയിക്കുന്നത്.
സുപ്രീംകോടതി വരെ എടപ്പാടി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചതോടെ 18ന് ഡല്‍ഹിയില്‍ ചേര്ന്ന എന്‍.ഡി.എ യോഗത്തിന്‍ എടപ്പാടി വിഭാഗത്തെയാണ് ക്ഷണിച്ചത്. ഒ.പനീര്‍ ശെല്‍വത്തെ ക്ഷണിച്ചുമില്ല. എടപ്പാടി പളനിസ്വാമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപത്ത് ഇരിപ്പിടം ലഭിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം നടന്ന എന്‍.ഡി.എ പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തില്‍ എ.ഐ.എ.ഡി.എം.കെ യുടെ ഏക ലോകസഭാംഗവും ഒ.പനീര്‍ശെല്‍വത്തിന്റെ മകനുമായ രവീന്ദ്രനാഥിന് ക്ഷണം ലഭിക്കുകയും ചെയ്തു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എംകെ- ബി.ജെ.പി സഖ്യത്തിലെ മറ്റ് 38 സ്ഥാനാര്‍ത്ഥികളും തോറ്റുപോയിരുന്നു. എന്നാല്‍ സ്വത്തുവിവരം മറച്ചുവെച്ചെന്നാരോപിച്ചുള്ള തിരഞ്ഞെടുപ്പ് കേസില്‍ രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ജൂലായ് 7നായിരുന്നു അത്. സുപ്രീംകോടതിയില്‍ ്അപ്പീല്‍ സമര്‍പ്പിക്കാനായി 30 ദിവസത്ത സ്റ്റേ രവീന്ദ്രനാഥിന് ലഭിച്ചിട്ടുണ്ട്.
എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് രവീന്ദ്രനാഥിന് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് എ.ഐ.എ.ഡി.എം.കെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡി. ജയകുമാര്‍ പറഞ്ഞു.
ഒരേ സമയം ഇ.പി.എസിനെയും ഒ.പി.എസിനെയും കൂടെ നിറുത്താനുളള ബി.ജെ.പി ശ്രമം എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം.
ം എ.ഐ.എ.ഡി.എം.കെയിലെ പിളര്‍പ്പിലെ തുടര്ന്ന് തേനി എം.പി രവീന്ദ്രനാഥിനെ എ.ഐ.ഐ ഡി.എംകെ. ക്കാരനായി പരിഗണിക്കരുതെന്ന് രണ്ട് തവണ പാര്‍ട്ടി ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ മെയിലും ജൂലായിലുമായിരുന്നു അത്.
എ.ഐ.എ എ.ഡി.എംകെയിലെ മൂന്നാമത്തെ വിഭാഗമായ ടി.ടി.വി ദിനകരന്റെ പാര്ട്ടിയായ അമ്മ മക്കള്‍ കക്ഷിയുമായി വീണ്ടും അടുക്കാന്‍ ഒ.പനീര്‍ശെല്‍വം ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ പനീര്‍ശെല്‍വവും പളനി സ്വാമിയും ഒരുമിച്ച് വന്നതോടെയാണ് ദിനകരന്‍ ഔട്ടായത്.
കഴിഞ്ഞ ജൂലായിലാണ് എ.ഐ.എ.ഡി.എംകെയിലെ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള തര്ക്കം രൂക്ഷമായത്. എ.ഐ.എ ഡി.എം.കെ ജനറല്‍ കൗണ്‍സിലിലെ 2665 അംഗങ്ങളില്‍ 2460 പേരും എടപ്പാടി വിഭാഗത്തിന്റെ കൂടെയായിരുന്നു. സുപ്രീംകോടതിയും എടപ്പാടിയുടെ വാദം അംഗീകരിച്ചതോടെ പനീര്‍ശെല്‍വത്തെ ഇവര്‍
പുറത്താക്കി.
ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവിഭാഗത്തെയും കൂടെ നിറുത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. പനീര്‍ശെല്‍വമാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പ് സൂക്ഷിക്കാന്‍ ശ്രമിക്കുന്ന നേതാവുമാണ്. തെക്കന്‍ തമിഴ്‌നാട്ടിലെ തേവര്‍ വിഭാഗത്തില്‍ സ്വാധീമുള്ള മൂന്ന് നേതാക്കളാ
ണ് ജയലളിതയുടെ തോഴിയായിരുന്ന ശശികലയും മരുമകന്‍ ടി.ടി.വി ദിനകരനും ഒ.പനീര്‍ശെല്‍വവും. ഇവരെയും കൂടെ കൂട്ടിപ്പോകാനാകും ബി.ജെ.പി ശ്രമിക്കുക. എന്നാല്‍ എടപ്പാടിയുടെ നിയന്ത്രണത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇതിനോട് എങ്ങനെയാണ ്പ്രതികരിക്കുക എന്ന് പറയാനാവില്ല.