മദ്യപിച്ച് ജീവനക്കാരന്റെ വിരലില്‍ കടിച്ച് യാത്രക്കാരന്‍, അടിയന്തിരമായി താഴെയിറക്കി വിമാനം

1 min read

വിമാനത്തില്‍ രസകരമായ പല സംഭവങ്ങളും നടക്കാറുണ്ട്. അതുപോലെ ഒരു സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇസ്താംബൂളില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. എന്താണ് നടന്നത് എന്നല്ലേ? വിമാനത്തിലെ ഒരു യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്‍ഡന്റിന്റെ വിരലില്‍ കടിച്ചു.

ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് കൊണ്ടൊന്നും അയാള്‍ ശാന്തനായില്ല. എന്ന് മാത്രമല്ല, കൂടുതല്‍ പ്രകോപിതനാവുകയും ചെയ്തു. പ്രകോപിതനായ ഇയാള്‍ വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന്റെ വിരലില്‍ പിടിച്ച് കടിക്കുകയും ചെയ്തു.

സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതില്‍, ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന യാത്രക്കാരനെ കാണാം. ജീവനക്കാരനും തിരികെ പ്രതികരിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം.

ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയായ ബാത്തിക് എയറിന്റെ പൈലറ്റായ മുഹമ്മദ് ജോണ്‍ ജെയ്‌സ് ബൗഡെവിജന്‍ ആണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ എന്ന് കരുതുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ എത്തേണ്ടിയിരുന്നതായിരുന്നു ഈ വിമാനം. എന്നാല്‍, മലേഷ്യയിലെ ക്വാലാലംപൂരിന് മുകളിലൂടെ മെഡാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു ഇത്.

പ്രശ്‌നമുണ്ടാക്കിയ ആളെ പിന്നീട് വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. വിമാനം വീണ്ടും യാത്ര തുടര്‍ന്നു. പ്രാദേശിക സമയം എട്ട് മണിക്കാണ് പിന്നീട് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയത്. പ്രശ്‌നം സൃഷ്ടിച്ച യാത്രക്കാരനെ ഇറക്കി വിട്ടതായും ഇയാള്‍ മദ്യപിച്ചു എന്ന് കരുതുന്നതായും ജക്കാര്‍ത്ത മെട്രോ പൊലീസും സ്ഥിരീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.