‘നോ….’ അലറി വിളിച്ച് മമ്മൂട്ടി

1 min read

നാഷണല്‍ അവാര്‍ഡ് വേദിയിലെ ഓര്‍മയുമായി ശ്രീനിവാസന്‍

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒട്ടനവധി സിനിമകള്‍ നമുക്ക് മുന്നിലുണ്ട്. സമീപകാലത്തുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും തിരികെ വന്നു കൊണ്ടിരിക്കുന്ന ശ്രീനിവാസന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ പുരസ്‌കാര ചടങ്ങില്‍ നടന്നൊരു കാര്യമാണ് നടന്‍ പറയുന്നത്.

മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്ന വേളയില്‍ ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയ്ക്കും നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു. വേദിയില്‍ തന്നെ കുറിച്ചുള്ള വിവരം തെറ്റായി പറഞ്ഞതാണ് മമ്മൂട്ടി പ്രതികരിക്കാന്‍ കാരണമായതെന്ന് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നു. എസ് എന്‍ സ്വാമിയുടെ സീക്രട്ട് എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയില്‍ ആയിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

‘അവാര്‍ഡ് ചടങ്ങിനിടയില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നതെന്നാണ് അവതാരക പറഞ്ഞത്. അതുകേട്ട് മമ്മൂട്ടി നോ എന്ന് ഒറ്റ അലര്‍ച്ചയായിരുന്നു. തനിക്ക് ഇത് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ആണെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റില്‍ ഇരുന്നത്. അന്ന് പ്രസിഡന്റ് കെ.ആര്‍ നാരായണന്‍ ആയിരുന്നു. ഈ അലര്‍ച്ച കേട്ട് അദ്ദേഹം പേടിച്ചു പോയി. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോയപ്പോള്‍ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ പറയുന്നുണ്ടായിരുന്നു. തന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ എന്നോ മറ്റോ ആയിരിക്കണം. ഞാന്‍ അത് കേട്ടില്ല. അങ്ങനെ ആയിരിക്കുമെന്ന് തോന്നി. സോറി സാര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായും തോന്നി. മൂന്ന് തവണ എന്ന് പറയാന്‍ വിട്ടു പോയതിന് ഇത്രയും ഒച്ച വയ്ക്കണമായിരുന്നോ എന്നാണ് എന്റെ സംശയം’, എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.  

Related posts:

Leave a Reply

Your email address will not be published.