പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാറില്‍വെച്ച് പീഡിപ്പിക്കാന്‍ ശമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

1 min read

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകവെ കാര്‍ അപകടത്തില്‍ പെട്ടു. കാറില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കാമുകിയുടെ പരാതിയില്‍ യുവാവിനെ പോക്‌സോ കേസില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി വലിയ വളപ്പില്‍വീട്ടില്‍ എ പി അബ്ദുല്‍ ഹസീബ് (18) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

യുവാവ് പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം വീട്ടുകാര്‍ അറിയാതെ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. പെരുവള്ളൂര്‍ പൂത്തൂര്‍ പള്ളിക്കല്‍ റോഡിലെ പാത്തിക്കുഴി പാലത്തിന് സമീപം കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലിസിനെ കണ്ട യുവാവ് കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഇരുവരേയും പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കാറില്‍ വെച്ച് തന്നെ യുവാവ് പീഡനത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ തേഞ്ഞിപ്പലം എസ് എച്ച് ഒ കെ ഒ പ്രദീപിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ എന്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തിരൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

അതേസമയം, പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കരിമ്പ, ചിറയില്‍ വീട്ടില്‍ കോര കുര്യനെ ആണ് 3 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകള്‍ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

Related posts:

Leave a Reply

Your email address will not be published.