കോടതിയില്‍ സൂക്ഷിച്ച കഞ്ചാവ് പകുതിയും കാണാനില്ല; എലി തിന്നതെന്ന് പ്രൊസിക്യൂഷന്‍

1 min read

തിരുവനന്തപുരം: തൊണ്ടി മുതല്‍ എലി കരണ്ടെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടത്. 2016 ല്‍ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിര്‍ണായക തൊണ്ടിമുതലായിരുന്നു ഇത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ കന്റോണ്‍മെന്റ് പൊലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തില്‍ തൊണ്ടിമുതല്‍ കേസ് നടപടികള്‍ക്കായി എടുത്തപ്പോഴാണ് ഇതില്‍ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.