അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ട്; മോഹം വെളിപ്പെടുത്തി കങ്കണാ റണാവത്ത്

1 min read

2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണാ റണാവത്ത്. സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ. ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് കങ്കണ ആഗ്രഹം തുറന്നുപറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ആഗ്രഹം. ജനം ആ?ഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്താല്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു.

അധികം വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചനയും കങ്കണ നല്‍കി. എല്ലാ തരം ജനവിഭാഗങ്ങളോടും തുറന്ന സമീപനമാണ് തനിക്കുള്ളതെന്നായിരുന്നു രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് കങ്കണ മറുപടി നല്‍കിയത്. ഹിമാചല്‍ പ്രദേശിലെ ആളുകള്‍ അവരെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയെയും കങ്കണ പുകഴ്ത്തി. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ല്‍ മോദിയും രാഹുല്‍ ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ഹിമാചലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കങ്കണ വാചാലയായി. ആം ആദ്മി പാര്‍ട്ടിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ജനം വീഴില്ലെന്നും ഹിമാചലിലെ ജനങ്ങള്‍ക്ക് സൗരോര്‍ജ്ജമുണ്ടെന്നും ആളുകള്‍ അവര്‍ക്കുവേണ്ട പച്ചക്കറികള്‍ സ്വയം വിളയിക്കുന്നവരാണെന്നും എഎപിക്ക് സൗജന്യ വാഗ്ദാനങ്ങള്‍ വിലപ്പോവില്ലെന്നും കങ്കണ പറഞ്ഞു.

എമര്‍ജെന്‍സി എന്ന ചിത്രമാണ് കങ്കണയുടേതായി വരാനിരിക്കുന്ന സിനിമ. ഇന്ദിരാ?ഗാന്ധിയായാണ് താരം വേഷമിടുന്നത്. അനുപം ഖേര്‍, സതീഷ് കൗശിക്, ശ്രേയസ് തല്‍പാഡെ, മിലിന്ദ് സോമന്‍ എന്നിവരും അവരുടെ ചിത്രത്തിലുണ്ട്. തേജസ് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു.

Related posts:

Leave a Reply

Your email address will not be published.