മാസപ്പടിയില്‍ സിഎംആര്‍എല്‍ ഓഫീസില്‍ റെയ്ഡ്; പിടിമുറുക്കി കേന്ദ്രം

1 min read

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധന ആരംഭിച്ചത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ കോര്‍പറേറ്റ് ഓഫീസിലാണ് പരിശോധനകള്‍ നടത്തിയത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. നല്‍കാത്ത സേവനത്തിന് കോടികളാണ് മുഖ്യമന്ത്രിയുടെ മകള്‍ പ്രിതഫലം കൈപ്പറ്റിയത്. എന്തൊക്കെ സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കാന്‍ ഇതുവരെയും വീണയ്ക്കും സംഘത്തിനുമായിട്ടില്ല. അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. കരാറില്‍ ആര്‍.ഒ.സി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കാനാണ് പാര്‍ട്ടി മെനക്കേട്ടത്.

Related posts:

Leave a Reply

Your email address will not be published.