പ്രതികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

1 min read

കൊച്ചി : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മില്‍
കൊല്ലം കുണ്ടറ കരിക്കുഴിയില്‍ എച്ച് ഏറ്റുമുട്ടി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം.
ഇന്‍ഫോ പാര്‍ക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയി അടൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് യുവാവിനെ
മര്‍ദ്ദിച്ചെന്ന കേസിലെ പ്രതികളിലൊരാളായ കരിക്കുഴി സ്വദേശി ലിബിനെ നേരത്തെ
പിടികൂടിയിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം കുണ്ടറയിലെത്തിയത്. പോലീസിനെ കണ്ട്
പ്രതികള്‍ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് പോലീസ് നാലു റൗണ്ട്
വെടിയുതിര്‍ത്തതോടെ പ്രതികള്‍ കായലില്‍ ചാടി രക്ഷപ്പെട്ടു. ആന്റണി ദാസ്,
ലിയോപ്ലാസറ്റ് എന്നിവരാണ് രക്ഷപ്പെട്ടത്. കൊലപാതകം ഉള്‍പ്പെടെ 20ലധികം കേസുകളിലെ
പ്രതിയായ ആന്റണി ദാസിനെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. അടുത്തിടെ
നാട്ടിലെത്തിയതിനു പിന്നാലെയായിരുന്നു യുവാവിനെ തട്ടിക്കൊണ്ടു പോയത്.

Related posts:

Leave a Reply

Your email address will not be published.