വയോധികയെ ട്രെയിന്‍ തട്ടി, ആംബുലന്‍സ് കാത്തു നില്‍ക്കാതെ തോളില്‍ എടുത്ത് പൊലീസുകാരന്‍

1 min read

തിരുവനന്തപുരം: ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാന്‍ അംബുലന്‍സിനെ കാത്തു നില്‍ക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളില്‍ എടുത്ത് റോഡില്‍ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരശുവയ്ക്കല്‍ റെയില്‍വേ ട്രാക്കില്‍ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടില്‍ കുഞ്ഞി (80) എന്ന വയോധിക ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെടുന്നത്. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവര്‍ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോള്‍ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടന്‍ സ്ഥലത്തെത്തി.

ഇരുവരുടെയും പരിശോധനയില്‍ അബോധ അവസ്ഥയിലായിരുന്നു വയോധികയ്ക്ക് പള്‍സ് ഉണ്ടെന്ന് മനസിലായി. പിന്നെ ഒട്ടും കാത്ത് നില്‍ക്കാതെ വൈശാഖ് വയോധികയെ തോളില്‍ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡില്‍ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിന്‍വാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പില്‍ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts:

Leave a Reply

Your email address will not be published.