അന്തരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദ വിവാഹിതയായി.

1 min read

അന്തരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദ വിവാഹിതയായി. ആഷിക്കാണ് വരന്‍. അച്ഛന്റെ സ്ഥാനത്തു നിന്ന് സഹോദരന്‍ വിഷ്ണുവാണ് വിവാഹത്തിന് മുന്നില്‍ നിന്ന് ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തില്‍ സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ഈ വര്‍ഷം ഫെബ്രുവരി 17നായിരുന്നു മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പ്രദീപ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു പ്രദീപ്. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോട്ടയത്ത് തിരുവാതുക്കല്‍ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. പഠത്തിന് ശേഷം മൂന്നാലു വര്‍ഷം സഹോദരിയുടെ മെഡിക്കല്‍ ഷോപ്പ് നോക്കി നടത്തി. പിന്നെ എല്‍ഐസിയില്‍ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വര്‍ഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Related posts:

Leave a Reply

Your email address will not be published.