യുവതിയുടെ മൃതദേഹം കിണറ്റില്‍; തലയില്ല, കൊല്ലപ്പെട്ടത് 22കാരി

1 min read

ലക്‌നോ: വെട്ടിമുറിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ആണ് സംഭവം. തലയില്ലാത്ത മൃതദേഹത്തിന്റെ ഭാഗങ്ങളാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. തല ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ പശ്ചിം പട്ടി ഗ്രാമത്തിലാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.

അഹ്‌റൗള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു കിണറ്റില്‍ നിന്നാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതെന്ന് അസംഗഡ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകുന്നതിനായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് സംഘം ശേഖരിക്കും.

യുവതിയുടെ ശരീരത്തിന്റെ കൈകളും കാലുകളും ശരീരഭാഗങ്ങളും ഗ്രാമവാസികളാണ് ആദ്യം കണ്ടത്. പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് എസ്പി വിശദീകരിച്ചു. കിണറ്റിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ശരീരഭാഗങ്ങള്‍ കണ്ടതെന്നും അനുരാഗ് ആര്യ പറഞ്ഞു.

അതേസമയം, ദില്ലിയില്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ഉപേക്ഷിച്ച വനപ്രദേശത്ത് പ്രതി അഫ്താബിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് ഇടക്കിടെ എടുത്തുനോക്കുമായിരുന്നു എന്നത് അടക്കമുള്ള ഞെട്ടിക്കുന്ന വിശദാംശങ്ങളും പുറത്ത് വന്നു.

ശ്രദ്ധയെ കൊലപ്പെടുത്തതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്താബ് ദില്ലി ഛത്തര്‍പൂരിലെ ഫ്‌ലാറ്റ് വാടകക്കെടുത്തത്. ഇത് കൊലപ്പെടുത്താനുള്ള ഉദ്ദേശം വച്ചാണോയെന്നാണ് ഗൂഢോലോചന സംശയം നിലനി!ര്‍ത്തി പൊലീസ് അന്വേഷിക്കുന്നത്. സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്ന ശ്രദ്ധയും അഫ്താബും തമ്മില്‍ കൊലപാതക ദിവസവും വഴക്ക് കൂടിയിരുന്നതായി പൊലീസ് വിശദീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.