ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്‌ലാറ്റിലേക്ക് ക്ഷണിച്ച കാമുകി ഡോക്ടറുടെ മൊഴിയെടുത്തു

1 min read

ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകന്‍ അഫ്താബ് പൂനാവാല ഫ്‌ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിള്‍’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശ്രദ്ധയെയും ഈ ആപ് വഴിയാണ് അഫ്താബ് പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

അന്വേഷണത്തിന്റെ ഭാഗമായി അഫ്താഹബിനെ നുണപരിശോധനയായ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. നാര്‍ക്കോ അനാലിസിസ് ടെസ്റ്റും നടത്തും. രോഹിണിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) പോളിഗ്രാഫ് ടെസ്റ്റിന്റെ മൂന്നാം സെഷന്‍ ഇന്നലെ പൂര്‍ത്തിയായി. പോളി?ഗ്രാഫ് ടെസ്റ്റിന്റെ മൂന്ന് ഘട്ടവും പൂര്‍ത്തിയായതായി മുതിര്‍ന്ന എഫ്എസ്എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇനി നാര്‍ക്കോ അനാലിസിസ് ടെസ്റ്റും നടത്തും. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ മൊഴികള്‍ പരിശോധിച്ച് വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ടില്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്താന്‍ സാധ്യതയുണ്ട്. റിപ്പോര്‍ട്ടിന്റെ ഫലത്തെ അടിസ്ഥാനമാക്കി, നാര്‍ക്കോ അനാലിസിസ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച സംഭവവികാസങ്ങള്‍, ശ്രദ്ധയുമായുള്ള പ്രതിയുടെ ബന്ധം, ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ശരീരഭാഗങ്ങള്‍ വലിച്ചെറിഞ്ഞ സ്ഥലം, ഉപയോഗിച്ച ആയുധം തുടങ്ങി കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പോളി?ഗ്രാഫില്‍ ഉണ്ടായിരുന്നത്. മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കാനായിരുന്നു ഉദ്ദേശമെന്നും രണ്ട് മൂന്ന് ദിവസത്തിനകം ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രദ്ധയുടെ തലയോട്ടിയും ശേഷിക്കുന്ന ശരീരഭാഗങ്ങളും മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധവും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.