യുവതിയെ കഴുത്തറത്ത് കൊന്നു; മൃതദേഹത്തിനൊപ്പം വീഡിയോയുമായി യുവാവ്

1 min read

ദില്ലിയില്‍ ഒപ്പം താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മറ്റൊരു അരുംകൊലയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയെ കഴുത്തറത്ത് കൊന്ന് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് യുവാവ്. ഒരാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്. ശില്‍പ ജാരിയ എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. പ്രതിയായ അഭിജിത് പതിദാറിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. ജബല്‍പൂരിലെ മേഖ്‌ല റിസോര്‍ട്ടിലെ മുറിയില്‍ നിന്നാണ് രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, വിശ്വാസവഞ്ചന കാണിക്കരുത് എന്ന് അഭിജിത്ത് പറയുന്നത് കേള്‍ക്കാം. ഒപ്പം കഴുത്ത് മുറിച്ച് മാറ്റിയ നിലയില്‍, കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തെ പുതപ്പുയര്‍ത്തി മാറ്റി കാണിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ താന്‍ പട്‌നയില്‍ നിന്നുള്ള വ്യാപാരിയാണെന്ന് അഭിജിത് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ ബിസിനസ് പങ്കാളിയായ ജിതേന്ദ്ര കുമാറുമായി ശില്‍പക്ക് ബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം.

ജിതേന്ദ്രയില്‍ നിന്ന് ഏകദേശം 12 ലക്ഷം രൂപ കടം വാങ്ങി ശില്‍പ ജബല്‍പൂരിലേക്ക് രക്ഷപ്പെട്ടതായി അഭിജിത്ത് പറഞ്ഞു. ജിതേന്ദ്രയുടെ നിര്‍ദേശപ്രകാരമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍?ഗത്തില്‍ വെച്ച് കണ്ടുമുട്ടാം എന്നും ഇയാള്‍ പറയുന്നു. ജിതേന്ദ്രയുടെ സഹായിയായ സുമിത് പട്ടേലിന്റെ പേരും അഭിജിത്ത് വെളിപ്പെടുത്തി. ജിതേന്ദ്രയെയും സുമിത്തിനെയും ബിഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജബല്‍പൂര്‍ പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

പറ്റ്‌നയിലെ ജിതേന്ദ്രയുടെ വീട്ടില്‍ അഭിജിത്ത് ഒരു മാസത്തോളം താമസിച്ചിരുന്നതായി സ്‌പെഷ്യല്‍ പോലീസ് സൂപ്രണ്ട് പ്രിയങ്ക ശുക്ല പറഞ്ഞു. ബിഹാറിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ അഭിജിത്തിനെ തേടി പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പ്രതികള്‍ നവംബര്‍ ആറിന് മേഖ്‌ല റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. ‘അന്ന് രാത്രി അയാള്‍ മുറിയില്‍ തനിച്ചായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അടുത്ത ദിവസം, ഒരു സ്ത്രീ ഉച്ചതിരിഞ്ഞ് റിസോര്‍ട്ടില്‍ ഇയാളെ കാണാന്‍ വന്നു, അവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഏകദേശം ഒരു മണിക്കൂറിന് ശേഷം പ്രതി ഹോട്ടല്‍ മുറി പൂട്ടി തനിച്ചിറങ്ങിപ്പോയി.’ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവേഷ് ബാഗേല്‍ പറഞ്ഞു,

നവംബര്‍ എട്ടിന് ഹോട്ടല്‍ മാനേജ്‌മെന്റ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. പൊലീസിന്റെ സൈബര്‍ സെല്ലിനൊപ്പം നാല് പ്രത്യേക സംഘങ്ങളും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.