കോഴിക്കോടന്‍ ബിരിയാണി നല്‍കണം എന്നായിരുന്നു ആഗ്രഹം: കലോത്സവത്തിന് ടുത്തവര്‍ഷം വര്‍ഷം മുതല്‍ നോണ്‍ വെജ് ഫുഡ്

1 min read

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന് വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കലോത്സവത്തില്‍ ഇറച്ചിയും മീനും നല്‍കേണ്ടതില്ല എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല. നോണ്‍ വെജ് നല്‍കുന്നതിന്റെ പേരില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ അടുത്ത വര്‍ഷം നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി.

കലോത്സവത്തിന് കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. ഇത്തവണ നോണ്‍ വെജ് വിഭവങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യം ഉറപ്പ് പറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിവാദങ്ങലൊന്നും ഇല്ലാത്തപ്പോള്‍ എതെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോള്‍ ആണോ കാണുന്നതെന്ന് മന്ത്രി ചോദിച്ചു. പണ്ട് മുതല്‍ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയന്‍. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും നല്‍കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതിന് പ്രശ്‌നങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ വിവാദത്തിന് കാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണെന്നും യുഡിഎഫ് കാലത്ത് കലോത്സവം നടക്കുമ്പോള്‍ വി ഡി ബല്‍റാം ഉറങ്ങുകയായിരുന്നോ എന്ന് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. വീട്ടില്‍ നിന്നും മാറി ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് മാത്രമാണ് ആശങ്ക. അടുത്ത വര്‍ഷം ഇക്കാര്യം കുട്ടികളെയും മാതാപിതാക്കളെയും നേരത്തെ അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പും. കലോത്സവത്തിന് എത്തുന്ന ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ സര്‍ക്കാരിന് ഒരു തരത്തിലമുള്ള ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ നല്‍കിവന്നിരുന്നത് വെജിറ്റേറിയന്‍ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീര്‍ച്ചയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഈ വര്‍ഷം ഈ വൈകിയ ഘട്ടത്തില്‍ നടപ്പാക്കാന്‍ ആകുമോ എന്നത് പരിശോധിക്കുന്നു. അടുത്തവര്‍ഷം മുതല്‍ എന്തായാലും കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കലോത്സവത്തില്‍ വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് മുഖ്യപാചകകാരനായ പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ഭക്ഷണ മെനു തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.