മ്യൂസിയം പരിസരത്ത് സ്ത്രീക്കെതിരെ അതിക്രമം: സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും

1 min read

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങാനുളള മ്യൂസിയം പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കുറവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം കാണിച്ച കേസില്‍ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത സന്തോഷിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.

ലൈംഗികാതിക്രമ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യും. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കും. മ്യൂസിയം പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം കുറവന്‍കോണം കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പേരൂര്‍ക്കട പൊലീസ് കോടതിയെ സമീപിക്കും.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവന്‍കോണ്‍ത്തും മ്യൂസിയം പരിസരത്തും അതിക്രമം നടത്തിയത് ഒരാള്‍ തന്നെയെന്ന സംശയമാണ് ശരിയായത്. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവന്‍കോണ്‍ത്തെ വീട്ടില്‍ സന്തോഷ് എത്തിയ ഇന്നോവാ കാര്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

സിസിടിവിയില്‍ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബോര്‍ഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോര്‍ഡില്‍ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലായിരുന്നു. ജല വിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാന്‍ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവര്‍ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു.

മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവന്‍കോണത്തെ വീട്ടില്‍ കയറിയപ്പോഴും സന്തോഷിന്റെ മൊബൈല്‍ ടവര്‍ ആ പരിസരങ്ങളില്‍ തന്നെയായിരുന്നു. കുറവന്‍കോണത്തെ കേസില്‍ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.