പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവര്‍ പൊലിഞ്ഞു, തളരാതെ പോരാടി, ഗോപിക ഇന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി

1 min read

പാലക്കാട് : 2020 ഓഗസ്റ്റ് ആറ്. പെരുമഴ പെയ്തില്‍ ഒറ്റ രാത്രികൊണ്ട് പെട്ടിമുടിയില്‍ പൊലിഞ്ഞത് 70 ലേറെ ജീവനുകള്‍. ഉരുളുപൊട്ടി ഉറ്റവരെ നഷ്ടപ്പെട്ട് വിലപിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ ആര്‍ക്കും അത്ര പെട്ടന്ന് മറക്കാനാകില്ല. ഒറ്റ ദുരന്തംകൊണ്ട് അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ ഉറ്റവരെയെല്ലാം നഷ്ടമായ ഗോപിക എന്ന പെണ്‍കുട്ടി ആ വേദനകളെയെല്ലാം അതിജീവിച്ച് തന്റെയും പ്രിയപ്പെട്ടവരുടെയും സ്വപ്നത്തിലേക്ക് പറന്ന് തുടങ്ങിയിരിക്കുന്നു. ഇന്ന് എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് ഗോപിക. പാലക്കാട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തില്‍ പിന്നിട്ട വഴികളെ കുറിച്ച് ഗോപിക പങ്കുവച്ചു.

ഗോപികയ്ക്ക് അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ കുടുംബത്തിലെ 24 പേരെയാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇന്ന് ഒരു നാടിന്റെ മുഴുവന്‍ സ്വപ്നങ്ങളും നെഞ്ചേറ്റിയാണ് ഗോപിക പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റിക്കൊടുക്കുക എന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഇത്.

ക്ലാസുകളൊന്നും അധികം അറ്റന്റ് ചെയ്തിരുന്നില്ല. മൂന്ന് മാസം പെട്ടിമുടിയില്‍ തന്നെയായിരുന്നു. അധ്യാപകരുടെ ഉള്‍പ്പെടെ ഒരുപാട് പേരുടെ പിന്തുണയുണ്ടായിരുന്നു. പെട്ടിമുടിയിലെ ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ത്ഥിയും താന്‍ തന്നെയാണെന്നും ഗോപിക പറയുന്നു. ബന്ധുവീടുകളിലും പഠിക്കുന്നിടത്തെ ഹോസ്റ്റലുകളിലായുമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റിലാണ് പെട്ടിമുടിയില്‍ പോയത്. പിന്നീട് പഠനം തുടരുകയായിരുന്നു. അടുത്തയാഴ്ച വീണ്ടും പെട്ടിമുടിയിലേക്ക് പോകുമെന്നും ഗോപി പറഞ്ഞു.

പ്ലസ് ടു പരീക്ഷയല്‍ വിജയിച്ച് മാര്‍ക്ക് ലിസ്റ്റ് അച്ഛനമ്മമാരുടെ കുഴിമാടത്തില്‍ വെച്ച് പൊട്ടിക്കരയുന്ന ഗോപികയെ നാം കണ്ടതാണ്. അവിടെ നിന്ന് പുഞ്ചിരിയോടെ വേദനകളെ പിന്നിലാക്കി സ്വപ്നങ്ങളിലേക്ക് കോപിക നടന്നു തുടങ്ങിയിരിക്കുന്നു. നഷ്ടങ്ങളില്‍ വേദനിച്ചിരിക്കാതെ മുന്നോട്ട് കുതിക്കാന്‍ പ്രേരണ നല്‍കുന്നതാണ് ഈ പെണ്‍കുട്ടിയുടെ നിശ്ചയാദാര്‍ഢ്യം.

Related posts:

Leave a Reply

Your email address will not be published.