റീല്‍സുണ്ടാക്കുന്നതിനിടെ അപകടം? പതിമൂന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

1 min read

പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ നജാഫ്?ഗാര്‍ഹിലാണ് സംഭവം. അബദ്ധത്തില്‍ സംഭവിച്ച ആത്മഹത്യയാകാമെന്ന് പൊലീസ് പറയുന്നു.

അമ്മയുടെ വസ്ത്രങ്ങളണിഞ്ഞ് മേക്കപ്പുമിട്ട അവസ്ഥയിലായിരുന്നു പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ പുറത്തുപോയിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ എടുക്കാനുള്ള ശ്രമത്തിലായിരുന്നോ കുട്ടി എന്ന സംശയമാണ് പൊലീസ് പറയുന്നത്. തമാശയ്ക്ക് വേഷം കെട്ടിയതാണോയെന്നും സംശയിക്കുന്നുണ്ട്. കുട്ടിയുടെ ഫോണ്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി നിരന്തരം ഫോണ്‍ ഉപയോഗിക്കുമായിരുന്നെന്ന് മാതാപിതാക്കളും പറഞ്ഞതായി പൊലീസ് അറിയിച്ചു.

അതേസമയം, സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. യുവതി റീല്‍സുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും മറ്റുമാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 38കാരനായ ദിണ്ഡി?ഗല്‍ സ്വദേശി അമൃതലിം?ഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. ചിത്ര ഇന്‍സ്റ്റ?ഗ്രാം പോലെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്നു. റീല്‍സുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിനും മറ്റും നിരവധി തവണ ഇരുവരും തമ്മില്‍ വഴക്കിട്ടിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ചിത്രയ്ക്കുണ്ട്. സിനിമയില്‍ അവസരം തേടി രണ്ട് മാസം മുമ്പ് ചിത്ര ചെന്നൈയ്ക്ക് പോവുകയും ചെയ്തിരുന്നു.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ചയാണ് ചിത്ര തിരുപ്പൂരില്‍ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങി. എന്നാല്‍, ഇത് അമൃതലിം?ഗം സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് ഷാള് കൊണ്ട് കഴുത്ത് മുറുക്കി ഇയാള്‍ ചിത്രയെ കൊലപ്പെടുത്തിയത്. ചിത്ര വീണതോടെ അമൃതലിംഗം പേടിച്ച് വീട് വിട്ട്‌പോയി. മകളുടെ അടുത്തെത്തി താന്‍ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒളിവില്‍ പോയ അമൃതലിം?ഗത്തെ പെരുമനെല്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related posts:

Leave a Reply

Your email address will not be published.